Monday, October 14, 2013

മരിച്ചുകിടക്കുന്ന എന്റെ സ്വന്തം ബ്ലോഗിന്


ഓര്ക്കുട്ടും ഫെസ്ബുക്കും മൊബൈലും കമ്പ്യൂട്ടറും ടിവിയുമൊക്കെ അടിച്ചെല്പ്പിച്ച ഏകാന്തത...
ചുറ്റിനും എല്ലാവരും ഉണ്ടെന്നു വിളിച്ചു പറയുമ്പോളും ഏകനായി നടക്കേണ്ടി വരുന്ന, സത്യത്തില്‍ കൂട്ടിനു ആരുമില്ലാത്ത ഇന്നത്തെ ലോകം....
ഓടിത്തീര്‍ക്കാന്‍ 24 മണിക്കൂര്‍ തികയാതെ വരുന്ന ജീവിതം...
നഷ്ടമാകുന്ന ഓര്‍മ്മകള്‍..
.......................................................
ഒരിക്കൽക്കൂടി തുറന്നു കിടക്കുന്ന ജനലിലൂടെ പുറത്തേക്കു നോക്കിയിരിക്കുമ്പോൾ, ഫോട്ടോകള്‍ക്കോ വീഡിയോകള്‍ക്കോ എഴുതി നിറച്ചിരിക്കുന്ന വിവരണങ്ങള്‍ക്കോ, പറഞ്ഞുകൊടുക്കുന്ന വാക്കുകള്‍ക്കോ പകര്‍ന്നു നല്‍കാനാവുന്നതിലും കൂടുതല്‍ സൌരഭ്യം തനിച്ചിരിക്കുന്ന നിമിഷങ്ങളില്‍ ക്ഷണിക്കാതെ കടന്നുവരുന്ന ഓര്‍മ്മകള്‍ക്കുണ്ട് എന്നുള്ളതിന് തെളിവ് ഇപ്പോള്‍ എന്റെ കണ്മുന്നിലുള്ള ഒരു കൊച്ചു ജലാശയം മാത്രം...
എന്നും ഹൃദയത്തോട് ചേർത്തുപിടിക്കാൻ ഒരുപിടി ഓർമ്മകൾ കൂട്ടിനുണ്ടായിരിക്കണേ ദൈവമേ എന്ന പ്രാർത്ഥനയോടെ....
കടപ്പാട്: മരിച്ചുകിടക്കുന്ന എന്റെ സ്വന്തം ബ്ലോഗ്

Thursday, October 10, 2013

യക്ഷി


പാലമരം ആയാലും പാരാനോർമൽ ആക്റ്റിവിറ്റി ആയാലും പ്രേതം, യക്ഷി ന്നൊക്കെ പറയുന്ന കഥാപാത്രങ്ങൾ എപ്പോളും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളാണ്...
ജീവിതത്തിൽ ആദ്യമായി കണ്ട യക്ഷി ബ്ലാക്ക് ആൻഡ്‌ വൈറ്റിൽ പൊട്ടിച്ചിരിച്ചുകൊണ്ട് കരിമ്പനയുടെ ചുവട്ടിലൂടെ കള്ളിയങ്കാട്ടെക്കു നടന്നുപോയി...
" അവനു കാണാൻ കിട്ടിയ ഒരു സാധനം.. എണിറ്റു പോടാ" എന്നും പറഞ്ഞു അച്ഛൻ ടി വി ഓഫ്‌ ചെയ്തപ്പോൾ, അച്ഛനെയും യക്ഷി പിടിച്ചോണ്ട് പോണേ ദൈവമേ എന്ന് പ്രാർതിച്ച മൂന്നാം ക്ലാസ് കാരൻ...
പിന്നീടങ്ങോട്ട് കളറിലും ഡിജിറ്റലിലും 1080P HD യിലും ഒക്കെയായി ഒട്ടനവധി പ്രേതങ്ങൾ കണ്മുന്നിൽ ഒരുപാടുപേരുടെ ചോര കുടിച്ചെങ്കിലും , മനസിലുള്ള യക്ഷികൾക്ക് ഇന്നും പാലപ്പൂവിന്റെ നിറവും മണവും വെളുത്ത ട്രാൻസ്പെരന്റ് സാരിയും ഒക്കെയാണ്... നല്ല മലയാളിത്തമുള്ള യക്ഷികൾ...
ആകാശഗംഗയും ഇന്ദ്രിയവും ഗന്ധർവയാമവും ഒക്കെ കഴിഞ്ഞ് അങ്ങ് ദൂരെ കോണ്‍ജ്യുറിങ്ങിലെ ഉണക്കമരക്കൊമ്പിൽ തൂങ്ങികിടക്കുന്ന കയറുകൊണ്ടുള്ള കുരുക്കിലേക്ക് നോക്കി ബോറടിച്ചിരിക്കുമ്പോൾ മനസിലേക്ക് പഴയൊരു ആഗ്രഹം ചാടികയറി വന്നു...
"പടച്ചോനെ, എനിക്കും വെള്ളിനക്ഷത്രത്തിലെ ഒക്കെ പോലെ സ്വന്തവായിട്ടു ഒരു യക്ഷിയെ തരണേ.."

Wednesday, October 2, 2013

daylight saving


അന്ന്....
ജനൽപ്പടിയിൽ നിരത്തിവച്ച ചില്ലുകുപ്പികൾക്കുള്ളിലെ എണ്ണമറ്റ മണൽതരികൾ കൊണ്ട് മനുഷ്യൻ തനിക്കായി സമയത്തെ നിർവചിച്ചു...

ഇന്ന്...
ചില്ലുകുപ്പികളിലെ മണൽതരികൾ അലങ്കാര വസ്തുവായി അലമാരകൾക്കുള്ളിൽ മറഞ്ഞപ്പോൾ, പകരം ചുമരിൽ തൂങ്ങിയാടുന്ന 3 സൂചികൾ മനുഷ്യനെ നിർവചിച്ചു...

3 ദിവസം മുൻപുള്ള ഇന്ന്...
ആരെയോ ബോധിപ്പിക്കാനായി കൈയിൽ കറങ്ങുന്ന സൂചികളെ ഒരു മണിക്കൂർ മുന്നിലെക്കാക്കി വച്ചു.... daylight saving ആണ് പോലും... ഇത്ര ഭംഗിയായി, അറിഞ്ഞുകൊണ്ട് സ്വയം പറ്റിക്കാൻ മനുഷ്യനെക്കൊണ്ടേ പറ്റൂ..